ന്യൂഡൽഹി: കഴിഞ്ഞ സാന്പത്തികവർഷം രാജ്യം 38,424 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം.
മുൻ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനം വർധന പ്രതിരോധ കയറ്റുമതിയിൽ നേടിയതായും മന്ത്രാലയം അവകാശപ്പെട്ടു.
2024-25 സാന്പത്തികവർഷത്തെ അപേക്ഷിച്ച് 14802 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് കഴിഞ്ഞസാന്പത്തിക വർഷം നടത്തിയത്.
പ്രതിരോധ കയറ്റുമതിയിൽ സർവകാല നേട്ടമാണിത്. ആകെ കയറ്റുമതിയുടെ 54.84 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും 45.16 ശതമാനം സ്വകാര്യ മേഖലയിൽനിന്നുമാണെന്ന് സർക്കാർ വ്യക്തമാക്കി.
മുൻ സാന്പത്തികവർഷത്തെ അപേക്ഷിച്ച് പ്രതിരോധവസ്തുക്കൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം 128ൽനിന്ന് 145 ആയി ഉയർന്നു.
2025ൽ 35,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് 38424 കോടി രൂപയുടെ കയറ്റുമതി സാധ്യമായതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഈ അവകാശവാദങ്ങൾക്കിടയിലും പ്രതിരോധമേഖലയിൽ ഏറ്റവുമധികം ഇറക്കുമതി നടത്തുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 2021 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം ആഗോള ആയുധ ഇറക്കുമതിയുടെ 8.3 ശതമാനവും ഇന്ത്യയാണു നടത്തുന്നത്.